Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminal Case

ഗ്രോയിന്‍ കിക്ക് കിട്ടിയതിനാല്‍ രക്തം പോകുന്നു, റെഫറിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കും; തായ്ക്വാണ്ടോ മത്സരത്തില്‍ പരിക്കേറ്റ കുട്ടിയുടെ കുടുംബം

കൊച്ചി: സിബിഎസ്ഇ തായ്ക്വാണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സിബിഎസ്ഇ അധികൃതര്‍ക്കെതിരെയും റെഫറിക്കെതിരെയും പരാതി നല്‍കുമെന്ന് കുടുബം. മത്സരത്തില്‍ ചട്ടലംഘനം നടത്തിയ റെഫറിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് കുടുംബം ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

സിബിഎസ്ഇ ചെയര്‍മാന് നല്‍കിയ പരാതിയില്‍ കുട്ടിയുടെ അവസ്ഥ അന്വേഷിച്ചു കൊണ്ടുള്ള ഒരു മെയിലും ഒരു കോളും വന്നിരുന്നു. മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. സിബിഎസ്ഇ നടത്തിപ്പുകാര്‍ക്കെതിരെ സ്‌കൂളിന്റെ സഹകരണത്തോടെ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.

നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അപകടനില തരണം ചെയ്തു. തലച്ചോറില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട് പ്രശ്‌നങ്ങള്‍ ഫിസിയോതെറാപ്പിയിലൂടെ മാറ്റാമെന്നും വളരെ ഗുരുതരമല്ലെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്. ഗ്രോയിന്‍ കിക്ക് കിട്ടിയതിനാല്‍ മൂത്രത്തിലൂടെ രക്തം പോകുന്നുണ്ടായിരുന്നു.

കുട്ടി അനങ്ങിക്കഴിഞ്ഞാല്‍ തലച്ചോറിന് ദോഷമായി മാറുന്നതിനാല്‍ സഡേഷന്‍ നല്‍കികൊണ്ടിരിക്കുകയാണ്. വിളിച്ചാല്‍ കണ്ണ് തുറന്നു നോക്കും എന്നല്ലാതെ തിരിച്ചറിയുന്നില്ല. സഡേഷന്റെ എഫക്ട് കുറയുമ്പോള്‍ കുട്ടി പ്രതികരിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി.

ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സന്‍സ്‌കാര്‍ ഭാരതി പബ്ലിക് സ്‌കൂളില്‍ വച്ച് നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ തായ്ക്വാണ്ടോ മത്സരത്തിനിടെയാണ് തൃശൂര്‍ പെരുമ്പിലവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഫായിസ് അബ്ദുള്‍ ജലാലിന് പരിക്കേറ്റത്.

മത്സരത്തിനിടെ എതിരാളി അടിവയറ്റില്‍ ചവിട്ടുകയും തലയ്ക്ക് നേരെ തൊഴിക്കുകയുമായിരുന്നു. നിയമവിരുദ്ധമായി അടിവയറ്റില്‍ പ്രഹരിച്ചതിനെ തുടര്‍ന്ന് ഫായിസ് മത്സരം നിര്‍ത്താന്‍ റഫറിയോട് സിഗ്‌നല്‍ നല്‍കി റിംഗിന് പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗള്‍ വിളിക്കുകയോ മത്സരം നിര്‍ത്തുകയോ റഫറി ചെയ്തില്ല.

പിന്നാലെ ഫായിസിന്റെ തലയ്ക്ക് എതിരാളി തൊഴിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി തളര്‍ന്നു വീണു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. ഞായറാഴ്ചയാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

 

National

അജിത് പവാറിന്‍റെ മരണം: വിമാനക്കന്പനിക്കെതിരേ കേസെടുക്കണമെന്ന് രോഹിത് പവാർ

പൂന: മുൻ മഹാരാഷ‌്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ വിഎസ്ആർ വെഞ്ചേഴ്സ് എന്ന വിമാനക്കന്പനിക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് അജിതിന്‍റെ ബന്ധുവും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാർ പോലീസിനെ സമീപിച്ചു.

വിമാനക്കന്പനിക്കും അതിന്‍റെ ഡയറക്ടർമാർക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് രോഹിത് പവാർ നേരത്തേ മുംബൈയിലെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇന്നലെ രാവിലെ ബാരാമതി പോലീസ് സ്റ്റേഷനിലെത്തിയ രോഹിത് പവാറും യുഗേന്ദ്ര പവാറും വിമാനക്കന്പനിക്കെതിരേയും ഡിജിസിഎ, ആരോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.

എന്നാൽ, നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സിഐഡി എന്നിവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നുമാണ് പോലീസ് നൽകിയ വിശദീകരണം.

ജനുവരി 28-ന് ബാരാമതിയിൽ നടന്ന ലിയർജെറ്റ്-45 വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.

Kerala

കണ്ണൂരിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല

കണ്ണൂര്‍: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല.

പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ് തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.

പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി.കെ. നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു. പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.

കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.

Latest News

Corehub Up